സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Sunday, April 17, 2016
അറസുതെയ്യവും ആയിരം ജമാഹത്തും
മത സൌഹാർദം വിളിച്ചോതുന്ന ഉത്സവ ചടങ്ങുകൾ
മഞ്ചേശ്വരം
പരശുരാമൻ വരുണനിൽ നിന്ന് കിട്ടിയ 108 ശിവലിംഗങ്ങളിൽ ഒന്നായ ‘മഞ്ചരീശ്വര’ എന്ന ശിവലിംഗത്തെ ഇവിടെ സ്ഥാപിച്ചത് കൊണ്ട് ആ പ്രദേശം മഞ്ചേശ്വര എന്ന പേരിൽ അറിയപ്പെട്ടുവെന്ന് ). മഞ്ചേശ്വര മാഹാത്മ്യം എന്ന കൃതിയിൽ പറയപ്പെടുന്നു. എന്നാൽ ശിവന്‍ മഞ്ചുനാഥൻ അഥവാ ഈശ്വരൻ എന്നർത്ഥത്തിൽ മഞ്ചുനാഥേശ്വര എന്ന് ഈ സ്ഥലം അറിയപ്പെട്ടു എന്നും, ഇത് ലോപിച്ച് മഞ്ചേശ്വരം എന്നായി എന്നുമാണ് സ്ഥലനാമ ചരിത്രം.
മത മൈത്രിയുടെ ഉത്സവം ക്ഷണിക്കാൻ വെളിച്ചപ്പാടുകളും പരിവാരങ്ങളും പള്ളി മുറ്റത്ത്.
മുല്ലപ്പൂമാലയണിഞ്ഞ് കൊമ്പുവിളിക്ക് പള്ളി വാള്‍ ഇളക്കി വെളിച്ചപ്പാടുകളും പരിവാരങ്ങളും പള്ളി മുറ്റത്ത് പ്രവേശിച്ചപ്പോൾ വിശ്വാസികൾ ഇരുവശങ്ങളിലേക്കും മാറി നിന്ന് അവരെ സ്വീകരിച്ചു. മഞ്ചേശ്വരം ഉദ്യാവര്‍ ആയിരം ജമാഅത്ത് പള്ളി മുറ്റത്താണ് മതമൈത്രി ചടങ്ങിന് വെദിയാകാറുള്ളത്.
ഉദ്യാവര്‍ മാട അരസു മഞ്ചേഷ്ണര്‍ ശ്രീ ദൈവങ്ങള്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷണവുമായാണ് ശ്രീദൈവങ്ങളും പരിവാരങ്ങളും പള്ളിയങ്കണത്തിലേക്ക് എത്തിയത്. മാട ക്ഷേത്രത്തിന് സമീപത്തെ സിംഹാസന തറയില്‍ നടന്ന ചടങ്ങിന് ശേഷം വെളിച്ചപ്പാടുകളും, ക്ഷേത്രഭാരവാഹികളും, നാട്ടുകാരും വിളംബര ജാഥയായാണ് പള്ളിമുറ്റത്ത് എത്തും . ക്ഷേത്രോത്സവത്തിന് ക്ഷണിക്കാൻ ശ്രീദൈവങ്ങളും പരിവാരങ്ങളും എത്തുന്ന വിവരം മുൻകൂട്ടി പള്ളിയില്‍ അറിയിക്കും.
ജമാഅത്തിൻറ്റെ നേതൃത്വത്തിൽ നല്‍കിയ ഉപചാരപൂർവ്വമുള്ള വരവേൽപ്പ് സ്വീകരിക്കുന്ന വെളിച്ചപ്പാടുകൾ കൊമ്പുവിളിയുടെ ഈണം പകർത്തി അരുളി തുടങ്ങി. 'ഷെയ്ഖന്‍മാരും ഞങ്ങളും എപ്പോഴും കാണുന്നവരാണ്. കൊല്ലത്തിൽ ഒരിക്കലുള്ള നമ്മുടെ ഒത്തുചേരൽ ജനങ്ങൾ അറിയുന്നതാണ്'. രണ്ട് നൂറ്റാണ്ടിലധികമായി ഉദ്യാവാരത്തെ മതമൈത്രിയുടെ മഹോത്സവ രംഗമാക്കി മാറ്റിവരുന്ന ഈ ആചാരത്തിൻറ്റെ പൊരുളുകൾ അരുളപാടുകൾ അരുളി ചെയ്യും. ഞങ്ങളുടെ ഉത്സവചടങ്ങുകൾ ചിട്ടകളും മുറകളും അനുസരിച്ച് ഭംഗിയായി നടത്താൻ വരണം. ഈ ആണ്ടിലെ ഉത്സവത്തിന് എത്താൻ ഏവരേയും ക്ഷണിക്കും, പള്ളിയിലുണ്ടായിരുന്ന എല്ലാവരും തലയാട്ടി ക്ഷണം സ്വീകരിക്കുകയും ചെയ്യുന്നു. ഉടവാള്‍ നെറ്റിയില്‍ ചേര്‍ത്ത് വണങ്ങി വെളിച്ചപ്പാടും സംഘവും പള്ളിമുറ്റത്ത് നിന്ന് യാത്രയാകും.
ക്ഷേത്രത്തിൽ നിന്നും ഭാരവാഹികളോടൊപ്പം കാല്‍നടയായി പള്ളിയിൽ എത്തിയ സംഘം അനുമതി ചോദിക്കൽ ചടങ്ങിന് ശേഷം തിരികെ എത്തി ക്ഷേത്രത്തിന് മുന്നിലെ സിംഹാസന കട്ടയില്‍ തിരിഞ്ഞിരിക്കൽ ചടങ്ങും നടത്തും.
ഉദ്യാവര്‍ ശ്രീ ദൈവങ്ങള്‍ ക്ഷേത്രവും ജമാഅത്ത് പള്ളിയും തമ്മിലുള്ള ചിരപുരാതന ബന്ധത്തിന് ഒട്ടേറെ സാക്ഷ്യങ്ങള്‍ ഉണ്ട്. പള്ളിയിലെ ഉറൂസിന് ക്ഷേത്രം വക അരി, എണ്ണ, നെയ്യ് തുടങ്ങിയവ കൊടുക്കും. എഴുന്നള്ളിച്ചാണ് അവ എത്തിക്കുന്നത്. ഉദ്യാവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനാവശ്യമുള്ള സാധനങ്ങള്‍ ഒരുക്കുന്നതിന് ആയിരം ജമാഅത്തും സഹകരിക്കാറുണ്ട്. ഉദ്യാവരം മാട ക്ഷേത്രത്തിലെ സിംഹാസന തറ മത സൗഹാർദ്ദ വേദിയാകുന്നത് .
മഞ്ചേശ്വരം മാട ശ്രീഅരശു മഹേഷ്ണാര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനു കൊടിയേറണമെങ്കിൽ മഞ്ചേശ്വരം ഉദ്യാവരം ആയിരം ജമാഅത്തില്‍ പോയി ക്ഷണിക്കണം.ജുമുഅ കഴിഞ്ഞ് പുറത്തിറങ്ങുന്ന ഭക്തരെ ക്ഷേത്രകമ്മിറ്റിക്കാരും വെളിച്ചപ്പാടനും കാത്തിരിക്കും. വെളിച്ചപ്പാടന്‍ വാളുമായി ആചാരവേഷത്തിലാണുണ്ടാവുക. ജമാഅത്തുകാരെ ഹാര്‍ദ്ദവമായി ക്ഷണിക്കും. അവര്‍ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കും. ഇതൊക്കെ ചില ആചാരങ്ങള്‍പോലെ വർ ഷങ്ങളായി കാത്തുസൂക്ഷിക്കുന്നതാണ്.
ഇതൊക്കെ തന്നെയല്ലേ നമുടെ പാരമ്പര്യത്തിൻ മഹത്വം
Courtesy : vadakkan
Subscribe to:
Post Comments (Atom)
No comments:
Post a Comment