Search This Blog

Tuesday, April 12, 2016

മനസ്സില്‍ വിഷം കലര്‍ത്തിയ മംഗലാപുത്തേ ചിലര്‍

അടുത്ത കാലം മുതല്‍ മംഗലാപുരത്ത് ആരംഭിച്ച മതം നോക്കി അടുത്തറിയാവുന്നവരോട് പോലും സംസരിക്കാനോ പുഞ്ചിരിക്കാനോ പറ്റുന്ന സംസ്ക്കാരം വളരെ പരിതാപകരമാണ്. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ മംഗലാപുരത്തുകാരനായ കൂട്ടുകാരന്‍ അവന്‍റെ അവന്‍റെ വീട്ടിലേക്ക് അത്യവശ്യമുള്ള സാധങ്ങള്‍ വാങ്ങി തന്നു അവന്‍റെ വീട് എനിക്ക് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ സ്ത്രീകള്‍ മാത്രമേ ഉള്ളു മംഗലാപുരത്ത് എവിടെ ചെന്ന് വിളിച്ചാലും അവര്‍ വന്ന് പാര്‍സല്‍ വാങ്ങുമെന്ന് പറഞ്ഞു. മംഗലാപുരത്തെ അവസ്ഥ അറിയാമായിരുന്നത് കൊന്‍ട് മാനഹാനി ഭയന്ന് വ്യസനം പൂര്‍വ്വം അവന്‍റെ പാര്‍സല്‍ എനിക്ക് ഉപേക്ഷിക്കേന്‍ടി വന്നു. കുറച്ച് കലം മുമ്പ് നാട്ടില്‍ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന കാലത്ത്‌ രാത്രി എനിക്ക് അടുത്തറിയാവുന്ന ഒരു പെണ്‍ കുട്ടിയുടെ ഫോണ്‍ കോള്‍ വന്നു. അവളുടെ അപ്പന്‍ ഹോസ്പിറ്റലിലാണെന്നും നാളെ ഓപറേഷന്‍ ആയത് കൊന്‍ട് അത്യവശ്യമായി കുറേ രക്തം ആവശ്യമുന്‍ടെന്നും പറഞ്ഞ്. അയാള്‍ക്ക് ആറ് പെണ്‍കുട്ടികള്‍ മാത്രമാണുള്ളത്, ഇത് വരെ കുറേ രക്തം നല്‍കി കഴിഞ്ഞു.അത് ബന്ധുക്കളും പരിചയക്കാരും നല്‍കിയതാണ്. പെണ്‍ കുട്ടികളായത് കൊന്‍ട് ഇനിയെന്ത് ചെയ്യണമെന്നറിയില്ല അത് കൊന്‍ടാണ് വിളിച്ചതെന്ന് പറഞ്ഞു. അങ്ങനെ നാല് കൂട്ടുകാരെ വിളിച്ച് കാര്യഗൗരവം മനസ്സിലാക്കി രാവിലെ തന്നെ ബസ്സിനുള്ള കാശും നല്‍കി മംഗലാപുരത്തേക്കയച്ചു. ആ പെണ്‍കുട്ടി ഹോസ്പിറ്റലിനടുത്ത് കാത്ത് നില്‍കാമെന്നും പറഞ്ഞു. കൂട്ടുകാര്‍ അവിടെ എത്തി പെണ്‍കുട്ടികളോട് കാര്യത്തെ പറ്റി സംസാരിക്കുമ്പോള്‍ തന്നെ സാദാചാര കമ്മിറ്റിക്കാര്‍ ആ കുട്ടികളുടെ പിറകെ വട്ടമിട്ടു. കാര്യം പന്തിയല്ലെന്ന് തോന്നിയ കൂട്ടൂകാര്‍ രക്തം പോലും നല്‍കാതെ അവിടെന്ന് രക്ഷപ്പെട്ടു. പിന്നെ വേറേ കൂട്ടുകാരെ സംഘടിപ്പിക്കുമ്പോഴെക്കും രാക്തത്തിനും, ഓപറേഷനും കാത്ത് നില്‍ക്കാതെ ആ പിതാവ് യാത്ര ചെയ്തിരുന്നു.

No comments:

Post a Comment