Search This Blog

Tuesday, January 17, 2017

വിശ്വാസങ്ങളും ശാസ്ത്രങ്ങളും

ചെല പയേ നമ്പിഗയും അയിന്‍റെ സാസ്ത്രവും (ചില പഴയ വിശ്വാസങ്ങളും അവയുടെ ശാസ്ത്രീയ വശങ്ങളും)
        പയേ ആള്‍ക്കാര്‍ക്കെടയില്‍ ഉണ്ടാഞ്ഞ എല്ലാത്തിനെയും ഞാനി സപ്പോര്‍ട്ട് ആക്ക്ന്നതല്ല.  അന്ത വിശ്വാസം എന്ന് ചെല്ലീറ്റി നമ്മോ കൂട്ടിക്കാതെ ഇരിക്കുന്ന പല വിശ്വാസത്തിന്‍റെ ബയ്യന്ന് എന്തെങ്കിലും ശാസ്ത്രം ഉണ്ടാവും. അയിനെ അവര്‍ പറഞ്ഞോണ്ടാഞ്ഞത് ബേറേ രീതിയിലായിട്ടൂണ്ടാവും.
       വാസ്തു അടക്കം അങ്ങനെയുള്ള ചില വിശ്വാസത്തിന്‍റെ സത്യം എന്ത്ന്ന് അറിയോനി ഞാന്‍ നോക്കി.  അങ്ങനെ എനക്ക് മനസ്സിലായത് ഞാനി കൊര്‍ച്ച് എഉദാം. നിങ്ങക്ക് അറീന്നത് നിങ്ങളും എഉദീം
        Part 1
        എന്‍റെ ഉമ്മാന്‍റെ തറവാട് പൊരന്‍റട്ത്ത് മുന്നേ ഒരി പുളിന്‍റെ മരം ഉണ്ടാഞ്ഞി. ഞാന്‍ ചെറുപ്പത്തില്‍ അയിന്‍റെ അടിയില്‍ പോയി ഇരിക്കുമ്പോ  അന്ന് പൊരന്‍റര്ത്തുള്ള ഒരി ബായമ്മ എന്നോട് ചെല്ലും '' യാ മോനേ  പുളിന്‍റെ അടിയില്‍ ഒറ്റക്കിരിക്കണ്ട . അയിലി ഉപദ്രം ഉണ്ട് പേടിച്ചിറ്റി കയ്യാതാവും''.  അത് ഒക്കാന്ന് അറിയോനി ഞാനി കൊറേയാളോട് കേട്ട്. എല്ലാറും  ഓരോന്ന് കഥ ചെല്ല്ന്ന്.  ചില ആള്‍ പുളിന്‍റെ മരത്തില്‍ സൈത്താന്‍ ഉണ്ടാന്നത് ജാസ്തി എന്ന് ചെല്ലി.
          എന്‍റെ തംസയം തീരാണ്ട് ഞാന്‍ എനിക്ക് കഥയും, ചരിത്രവും എല്ലാം ചെല്ലിതന്നോണ്ടുണ്ടാഞ്ഞ അദ്രാമുസ്താ  എന്ന അബ്ദുല്‍ റഹ്മാന്‍ ഉസ്താദോട് കേട്ട്. അപ്പോ അയാള്‍ ഒരി മസ്ഹലയിലൂടെ സംഗതി ചെല്ലി തന്ന്.
             പണ്ട് ഒരാള്‍ നാട് വിട്ട് സഫര്‍ പോകാന്‍ തീരുമാനിച്ചു.  അങ്ങനെ അക്കാലത്ത്  സഫര്‍ പോയ പല ആളുകളും  തിരിച്ച് വരാത്തത് കൊണ്ട് അയാളുടെ വീട്ടുകാര്‍ അയാളെ തടഞ്ഞു, നിരുത്സാഹപ്പെടുത്തി. പക്ഷേ അയാളുടെ വാശിക്ക് മുന്നില്‍ പരാചയപ്പെട്ട വീട്ടുകാര്‍ അയാളെ മനസ്സില്ല മനസ്സോടെ യാത്രയ്ക്കായി അനുമതി നല്‍കി.
          ബുദ്ധിമതിയായ അയാളുടെ ഭാര്യ യാത്ര സമയത്ത് അയാള്‍ക്കൊരു ഉപ്ദേശവും നല്‍കി. നിങ്ങളുടെ യാത്രയില്‍ നിങ്ങള്‍ക്ക് വിശ്രമിക്കണമെന്ന് തോന്നിയാല്‍  എതെങ്കിലും പുളിമരചുവട്ടില്‍ വിശ്രമിക്കുക. എപ്പോഴെങ്കിലും നിങ്ങള്‍ക്ക് തിരിച്ച് വരണമെന്ന് തോന്നിയാല്‍ മടക്ക യാത്രയില്‍ നിങ്ങള്‍ ഏതെങ്കിലും വേപ്പിന്‍ ചുവട്ടില്‍ വിശ്രമിക്കുക.അങ്ങനെ അയാള്‍ യാത്രയായി.
      യാത്രയിലുടനീളം അയാള്‍ ഭാര്യപറഞ്ഞത് പോലെ പുളിമരചുവട്ടില്‍ വിശ്രമിച്ചു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അയാള്‍ക്ക് വളരെ ക്ഷീണം അനുഭവപ്പെട്ടു.
അങ്ങിനെ  ഓരോ ദിവസം കഴിയുന്താറും അയാള്‍ക്ക് ക്ഷീണം കൂടിക്കൂടി വന്നു. നാളുകള്‍ കൂടുന്തോറും കൂടുതല്‍ അവശനായ അയാള്‍  വീട്ടിലെത്താന്‍ കൊതിച്ചു. അതോടെ അയാളുടെ സ്വപ്നം ബാക്കിയാക്കി യാത്ര അവസാനിപ്പിച്ച്  വീട്ടിലേക്ക് തിരിച്ചു.
        തിരിച്ചുള്ള യാത്രയില്‍ ഭാര്യയുടെ ആഗ്രഹം പോലെ അയാള്‍ വേപ്പിന്‍ ചുവട്ടില്‍  വിശ്രമിച്ചു.  അതോടെ ആയാള്‍ കൂടുതല്‍ ഉന്മേശവാനായി. അയാള്‍ക്ക് അത്ഭുതം തോന്നി കാരണം അയാളുടെ നഷ്ടപ്പെട്ട ഊര്‍ജ്ജം തിരിച്ചു കിട്ടി. ആ തിരിച്ച് വരവില്‍ അയാളുടെ കുടുംബവും വളരെ സന്തോശിച്ചു.
       അപ്പോള്‍ ഇതില്‍ നിന്ന് നിനക്ക് എന്ത് മനസ്സിലായി..? ഉസ്താദ് എന്നോട് കേട്ട.
       ആളുകള്‍ക്ക് യാത്ര പോകുനെനതിനേക്കാളും തിരിച്ച് വരുമ്പോ ഉന്‍മേശം കൂടും എന്ന് മനസ്സിലായി ഞാന്‍ ഉത്തരവും ചെല്ലി.
          അതല്ല സംഭവിച്ചത്. അതിന്‍റെ പിന്നില്‍ ഒരു ഗുട്ടന്‍സുണ്ട്. ബുദ്ധിമതിയായ അയാളുടെ ഭാര്യയുടെ അറിവ് വെച്ച് അവള്‍ ചെയ്ത തന്ത്രം  ശാസ്ത്രപരമായി പറഞ്ഞാല്‍ പുളിമരം അമ്ളത്വം (അസിഡിറ്റി)യുള്ള മരമാണ്.  അതിന്  ചുവട്ടില്‍ കിടന്നല്‍ അത് നമ്മുടെ ശരീരത്തിന് ആവശ്യമായ റേഡിയേഷനുകളെ തടയുകയും ശരീരത്തില്‍ അമ്ളത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യും ഇത്മൂലം ശരീരത്തിന് തളര്‍ച്ച അനുഭവപ്പെടും.
             വേപ്പ് കൂടുതല്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കുന്ന മരമാണ്. അതിനരികില്‍ ഇരുന്നാല്‍ നല്ല ഓക്സിജന്‍ ലഭിക്കുന്നതോടെ ശരീരത്തിന് ഉന്‍മേശം ഉണ്ടാവും. അത് കൊണ്ടാണ് അയാള്‍ യാത്രയ്ക്കിടെ തളര്‍ന്നതും തിരിച്ച് വരവില്‍ ഉന്‍മേഷവാനായതും.
         അതാവാം പഴയ ആളുകള്‍ പറയുന്നത് വീടീന് തൊട്ടടുത്ത് പുളിമരം പാടില്ലെന്ന്. അതില്‍ നിന്ന് ഉപദ്രവം ഉണ്ടാവുമെന്നും. അതിനെ പലരും പലകഥകാളാല്‍ അവതരിപ്പിച്ചിട്ടുണ്ടാവും അതാണ് നീ കേട്ട ഒരു കഥ.
          അങ്ങനെ പുളി മരത്തിന്‍റടിയിലെ  സൈത്താനെ എനക്ക് മനസ്സിലായി .  ഇപ്പോ നിങ്ങളേല്‍ ഈ കഥ അറിയത്തോര്‍ക്കും.....

No comments:

Post a Comment