Search This Blog

Tuesday, January 17, 2017

വിശ്വാസങ്ങളും ശാസ്ത്രങ്ങളും

ചെല പയേ നമ്പിഗയും അയിന്‍റെ സാസ്ത്രവും (ചില പഴയ വിശ്വാസങ്ങളും അവയുടെ ശാസ്ത്രീയ വശങ്ങളും)
        പയേ ആള്‍ക്കാര്‍ക്കെടയില്‍ ഉണ്ടാഞ്ഞ എല്ലാത്തിനെയും ഞാനി സപ്പോര്‍ട്ട് ആക്ക്ന്നതല്ല.  അന്ത വിശ്വാസം എന്ന് ചെല്ലീറ്റി നമ്മോ കൂട്ടിക്കാതെ ഇരിക്കുന്ന പല വിശ്വാസത്തിന്‍റെ ബയ്യന്ന് എന്തെങ്കിലും ശാസ്ത്രം ഉണ്ടാവും. അയിനെ അവര്‍ പറഞ്ഞോണ്ടാഞ്ഞത് ബേറേ രീതിയിലായിട്ടൂണ്ടാവും.
       വാസ്തു അടക്കം അങ്ങനെയുള്ള ചില വിശ്വാസത്തിന്‍റെ സത്യം എന്ത്ന്ന് അറിയോനി ഞാന്‍ നോക്കി.  അങ്ങനെ എനക്ക് മനസ്സിലായത് ഞാനി കൊര്‍ച്ച് എഉദാം. നിങ്ങക്ക് അറീന്നത് നിങ്ങളും എഉദീം
        Part 1
        എന്‍റെ ഉമ്മാന്‍റെ തറവാട് പൊരന്‍റട്ത്ത് മുന്നേ ഒരി പുളിന്‍റെ മരം ഉണ്ടാഞ്ഞി. ഞാന്‍ ചെറുപ്പത്തില്‍ അയിന്‍റെ അടിയില്‍ പോയി ഇരിക്കുമ്പോ  അന്ന് പൊരന്‍റര്ത്തുള്ള ഒരി ബായമ്മ എന്നോട് ചെല്ലും '' യാ മോനേ  പുളിന്‍റെ അടിയില്‍ ഒറ്റക്കിരിക്കണ്ട . അയിലി ഉപദ്രം ഉണ്ട് പേടിച്ചിറ്റി കയ്യാതാവും''.  അത് ഒക്കാന്ന് അറിയോനി ഞാനി കൊറേയാളോട് കേട്ട്. എല്ലാറും  ഓരോന്ന് കഥ ചെല്ല്ന്ന്.  ചില ആള്‍ പുളിന്‍റെ മരത്തില്‍ സൈത്താന്‍ ഉണ്ടാന്നത് ജാസ്തി എന്ന് ചെല്ലി.
          എന്‍റെ തംസയം തീരാണ്ട് ഞാന്‍ എനിക്ക് കഥയും, ചരിത്രവും എല്ലാം ചെല്ലിതന്നോണ്ടുണ്ടാഞ്ഞ അദ്രാമുസ്താ  എന്ന അബ്ദുല്‍ റഹ്മാന്‍ ഉസ്താദോട് കേട്ട്. അപ്പോ അയാള്‍ ഒരി മസ്ഹലയിലൂടെ സംഗതി ചെല്ലി തന്ന്.
             പണ്ട് ഒരാള്‍ നാട് വിട്ട് സഫര്‍ പോകാന്‍ തീരുമാനിച്ചു.  അങ്ങനെ അക്കാലത്ത്  സഫര്‍ പോയ പല ആളുകളും  തിരിച്ച് വരാത്തത് കൊണ്ട് അയാളുടെ വീട്ടുകാര്‍ അയാളെ തടഞ്ഞു, നിരുത്സാഹപ്പെടുത്തി. പക്ഷേ അയാളുടെ വാശിക്ക് മുന്നില്‍ പരാചയപ്പെട്ട വീട്ടുകാര്‍ അയാളെ മനസ്സില്ല മനസ്സോടെ യാത്രയ്ക്കായി അനുമതി നല്‍കി.
          ബുദ്ധിമതിയായ അയാളുടെ ഭാര്യ യാത്ര സമയത്ത് അയാള്‍ക്കൊരു ഉപ്ദേശവും നല്‍കി. നിങ്ങളുടെ യാത്രയില്‍ നിങ്ങള്‍ക്ക് വിശ്രമിക്കണമെന്ന് തോന്നിയാല്‍  എതെങ്കിലും പുളിമരചുവട്ടില്‍ വിശ്രമിക്കുക. എപ്പോഴെങ്കിലും നിങ്ങള്‍ക്ക് തിരിച്ച് വരണമെന്ന് തോന്നിയാല്‍ മടക്ക യാത്രയില്‍ നിങ്ങള്‍ ഏതെങ്കിലും വേപ്പിന്‍ ചുവട്ടില്‍ വിശ്രമിക്കുക.അങ്ങനെ അയാള്‍ യാത്രയായി.
      യാത്രയിലുടനീളം അയാള്‍ ഭാര്യപറഞ്ഞത് പോലെ പുളിമരചുവട്ടില്‍ വിശ്രമിച്ചു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അയാള്‍ക്ക് വളരെ ക്ഷീണം അനുഭവപ്പെട്ടു.
അങ്ങിനെ  ഓരോ ദിവസം കഴിയുന്താറും അയാള്‍ക്ക് ക്ഷീണം കൂടിക്കൂടി വന്നു. നാളുകള്‍ കൂടുന്തോറും കൂടുതല്‍ അവശനായ അയാള്‍  വീട്ടിലെത്താന്‍ കൊതിച്ചു. അതോടെ അയാളുടെ സ്വപ്നം ബാക്കിയാക്കി യാത്ര അവസാനിപ്പിച്ച്  വീട്ടിലേക്ക് തിരിച്ചു.
        തിരിച്ചുള്ള യാത്രയില്‍ ഭാര്യയുടെ ആഗ്രഹം പോലെ അയാള്‍ വേപ്പിന്‍ ചുവട്ടില്‍  വിശ്രമിച്ചു.  അതോടെ ആയാള്‍ കൂടുതല്‍ ഉന്മേശവാനായി. അയാള്‍ക്ക് അത്ഭുതം തോന്നി കാരണം അയാളുടെ നഷ്ടപ്പെട്ട ഊര്‍ജ്ജം തിരിച്ചു കിട്ടി. ആ തിരിച്ച് വരവില്‍ അയാളുടെ കുടുംബവും വളരെ സന്തോശിച്ചു.
       അപ്പോള്‍ ഇതില്‍ നിന്ന് നിനക്ക് എന്ത് മനസ്സിലായി..? ഉസ്താദ് എന്നോട് കേട്ട.
       ആളുകള്‍ക്ക് യാത്ര പോകുനെനതിനേക്കാളും തിരിച്ച് വരുമ്പോ ഉന്‍മേശം കൂടും എന്ന് മനസ്സിലായി ഞാന്‍ ഉത്തരവും ചെല്ലി.
          അതല്ല സംഭവിച്ചത്. അതിന്‍റെ പിന്നില്‍ ഒരു ഗുട്ടന്‍സുണ്ട്. ബുദ്ധിമതിയായ അയാളുടെ ഭാര്യയുടെ അറിവ് വെച്ച് അവള്‍ ചെയ്ത തന്ത്രം  ശാസ്ത്രപരമായി പറഞ്ഞാല്‍ പുളിമരം അമ്ളത്വം (അസിഡിറ്റി)യുള്ള മരമാണ്.  അതിന്  ചുവട്ടില്‍ കിടന്നല്‍ അത് നമ്മുടെ ശരീരത്തിന് ആവശ്യമായ റേഡിയേഷനുകളെ തടയുകയും ശരീരത്തില്‍ അമ്ളത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യും ഇത്മൂലം ശരീരത്തിന് തളര്‍ച്ച അനുഭവപ്പെടും.
             വേപ്പ് കൂടുതല്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കുന്ന മരമാണ്. അതിനരികില്‍ ഇരുന്നാല്‍ നല്ല ഓക്സിജന്‍ ലഭിക്കുന്നതോടെ ശരീരത്തിന് ഉന്‍മേശം ഉണ്ടാവും. അത് കൊണ്ടാണ് അയാള്‍ യാത്രയ്ക്കിടെ തളര്‍ന്നതും തിരിച്ച് വരവില്‍ ഉന്‍മേഷവാനായതും.
         അതാവാം പഴയ ആളുകള്‍ പറയുന്നത് വീടീന് തൊട്ടടുത്ത് പുളിമരം പാടില്ലെന്ന്. അതില്‍ നിന്ന് ഉപദ്രവം ഉണ്ടാവുമെന്നും. അതിനെ പലരും പലകഥകാളാല്‍ അവതരിപ്പിച്ചിട്ടുണ്ടാവും അതാണ് നീ കേട്ട ഒരു കഥ.
          അങ്ങനെ പുളി മരത്തിന്‍റടിയിലെ  സൈത്താനെ എനക്ക് മനസ്സിലായി .  ഇപ്പോ നിങ്ങളേല്‍ ഈ കഥ അറിയത്തോര്‍ക്കും.....

Thursday, January 5, 2017

നോട്ട് ബിസ്യയം

എന്‍റെ ഹബീബായ ചങ്ങായി യൂസുബിന്‍റെ കെട്ടിയോളെയും പുള്ളറേയും ആസ്പത്രിക്ക് കൊണ്ട് പോയി എന്നാരോ ചെല്ലിയത്  കേട്ട് ഞാന് ഞാനും ആസ്പത്രിക്ക് പോയി.
          ആസ്പത്രയില്‍ പോയി നോക്കുമ്പോ നാട്ട്കാര്‍ കൊറെയാളുണ്ട്. ഓറേ പുള്ളറേയും കൊട്ന്ന് അഡ്മിറ്റാക്കിനല്ലോ. പുള്ളറെല്ലാം കാറ്ന്ന് തൂറ്ന്ന്. ഒക്കെ ചെല ഇഞ്ഞാമ്മാറും.
 മെഡിക്കല്‍ ഷോപ്പില്‍ ആള്‍ക്കാര്‍ ക്യൂ നിന്നിറ്റ്  ഗൗജി (ബഹളം ) ആക്ക്ന്ന്.
          ഇതെന്ത് സംഗതി..? എനിക്കൊരു പുടിയും കിട്ടിയില്ല. വല്ല ബെസത്തിന്‍റെ അളാംബും (വിഷക്കൂണ്‍ ) തിന്നിറ്റുണ്ടാവോ..?   എന്നങ്കും എല്ലാരും തിന്നോ ബയ്യക്കും തംസയം.
      വാര്‍ഡിന്‍റെ പുറത്ത് ബയങ്കര ബേജാറില്‍ താടിക്കും കൈവെച്ച് ഈസുബു ഇര്ന്നിട്ടുണ്ട്.
        എന്ത് ഈച്ചു പ്രശ്നം എന്തായേ...? ഞാനി മെല്ലെ കേട്ട് .
     എന്‍റെ കിടാക്കക്ക് ''സീറേ''ന്ന് ചെല്ലിയങ്ക് ബയങ്കര പിരിസം. എടക്കെടക്ക്  ഇബ്രാഹിച്ചാന്‍റെ ചായപീടിയേന്ന് ഞാന്‍ കൊണ്ട് പോയി കൊട്ക്കും.  ആട്ത്തേ സീറേ നല്ല ടേസ്റ്റ് ഉള്ളത് കൊണ്ട് നാട്ടാറെല്ലം പാര്‍സല്‍ മേങ്ങിക്കോണ്ടും പോവും.
        കഴിഞ്ഞ ആഴ്ച്ച രണ്ട്ക്കുറി കൊണ്ട് ബന്ന സീറേലി എറുമ്പ് കാണ്ടിനി. ഞാനത് ഇബ്രാഹിച്ചാട് ചെല്ലി. എനിക്ക് മാത്രമല്ല ബേറേ കൊറേയാള്‍ക്കാര്‍ക്ക് കിട്ടിയ സീറേയിലും എറുമ്പ് കിട്ടിനല്ല.
എറുമ്പിനെ സഹിക്കാന്‍ കയ്യാണ്ട് ആ ബോളപ്പന്‍ സീറേയ്ക്ക് ഡിറ്റിറ്റി പൗഡര്‍ ഇട്ടിനല്ലാ..!   ഈസുബു ബേജാറില്‍ ചെല്ലി.
  യാ..പട്ച്ചോനേ ഞാനി തലക്ക് കൈബെച്ച് പോയി..!
       ഞാന്‍ നേരെ ഇബ്രാഹിച്ചാന്‍റെ ചായപീടിയക്ക് പാഞ്ഞ്.
      എന്ത് പണി ഇച്ചാ നിങ്ങോ കാണിച്ചത് . തിന്നുന്നേല്‍ക്ക് ആരെങ്ക് ഡിട്ടിട്ടി ഇടോ..? ഞാന് കേട്ട്.
      യാ മോനേ കൊറേന്നായി ഞാനി ഉണ്ടാക്കി ബെക്ക്ന്നേ കടിക്കെല്ലം എറുമ്പ് ബെര്ന്നേ, എത്ര മൂടീറ്റും ബന്ദാക്കീറ്റും ബെച്ചങ്ക് അത് ബെര്ന്ന്. അയിനെ സഹിക്കോനി കയ്യാണ്ട് ഞാനി ടിറ്റിറ്റി ഇട്ടേ. കടിക്ക് മാത്രമല്ല കപ്പാട്ടിലേക്ക് തേച്ചും ഇട്ടിനി ,  ഇപ്പോ നോക്ക് എറുമ്പ് മാത്രമല്ല കപ്പാട്ടിലുള്ള ചെതല്‍ അടക്കം പോയിനി. അയാള്‍ എന്തും കൂട്ടാക്കാത്ത പോലെ ചെല്ലി.
      അത് തിന്നോറേ അവസ്ഥ എന്തെല്ലം ആയിനീന്നറിയോ....?  ഞാനും ബിടാതെ കേട്ട്.
         എന്താവാന്‍ , രണ്ട് മുന്ന് നാള്‍ വയറ്റില്‍ക്ക്  ഒരിപ്പടി ബുദ്ധിമുട്ടുണ്ടാവും. തൂറും ചെല്‍പ്പോ കാറും. പിന്നേ ബയറെല്ലാം ക്ളീയര്‍, മിന്നേ ഉണ്ടായ കച്ചറയടക്കം ബയറ്റീന്ന് പോയിറ്റി നല്ല റാഹത്താവും.
     നോക്ക് ഈടെ ഒരു എറുമ്പുണ്ട. ഞാനി ടിറ്റിറ്റിയും കൊണ്ട് ബെര്ന്നത് മണത്തപ്പളെ കൊറേ എറുമ്പ് പാഞ്ഞീനി, ബാക്കിയുള്ളത് ചത്തിറ്റി കൊട്ടേ.
   എനി ആരും ചെല്ലാനില്ലാലോ എന്‍റെ കടീലി എറുമ്പുണ്ടാഞ്ഞീന്ന്.
 ഈ എങ്ങ്ക്ക്സുബ്ബനോട് എന്ത് ചെല്ലണം എന്നറിയാതെ ഞാനും തലക്ക് കൈബെച്ച് ഇരുന്നു പോയി.
NB - നോട്ടിന്‍റെ ബിസ്യയത്തിലും നമ്മുടെ നാട്ടില്‍ ഇബ്രാഹിച്ചാന്‍റെ ഡിറ്റിറ്റി പൗഡര്‍ പോലെ ആയോന്ന് എനിക്കൊരു സംശയം.
.........അസീസ് കട്ട.......

ഐസുഞ്ഞാന്‍റെ തക്കാളി

 എെസുഞ്ഞാന്‍റെ മോന്‍ അദ്ള ചെര്‍പ്പത്തിലെ നാട് ബിട്ടിനി. കൊറേ കൊല്ലം ഓന്‍ ഓടെ ഉണ്ട്ന്ന് ഒരു സുദ്ധിയും ഇല്ലാഞ്ഞി. അങ്ങനെ മമ്പുറത്തക്ക് പോയവരാണ് ചെല്ലിയത്. അവര്‍ എെസുഞ്ഞാന്‍റെ മോനേ അവുടെ കണ്ടിനി, അവുടെ ഓന്‍ കാസറ്റിന്‍റെ കച്ചവടം ആക്ക്ന്ന്. അങ്ങനെ ആ ബിസിയം കേട്ട് എെസുഞ്ഞ അബുവക്കര്‍ച്ചാനെയും കൂട്ടി കാല്‍ത്തത്തേ കോയമ്പുത്തൂര്ക്ക് പോന്ന ‍ ബണ്ടീലന്നേ മമ്പുര്‍ത്തേക്ക് പോയി. അവുടെ അദ്ളാനെ കണ്ടിറ്റാമ്പോയാണ് അറിഞ്ഞത് അവന്‍ ഔട്ന്നന്നേ പെണ്ണ് കെട്ടുനീന്ന്. എന്തായങ്കും മോനല്ലേ . അൗനെയും തിരിയോളെയും കൂട്ടിക്കോണ്ടന്നെ പൊരക്ക് ബന്ന്. ബെര്ന്ന ബൈക്കന്നേ അദ്ള തിരിഞ്ഞി തിര്ഞ്ഞീറ്റി മടവൂര്‍ക്കെത്തിയതും അവുട്ന്ന് മമ്പുര്‍ത്തക്ക് പോയതും ഔടെ ഹോട്ടലില്‍ കൊറേ പണിയെട്ത്ത് പിന്നെ കാസറ്റ് പീടിയ ഇട്ടതും പിന്നെ ഔട്ത്തേ മുക്രിക്കാന്‍റെ മോളെന്നെ കെട്ടിയ കഥയും ചെല്ലി. അതല്ലാണ്ട് ഓക്ക് നല്ല അടിഗെ അറീന്ന്ന്നും നല്ല ചോറും കറിയും ബെക്ക്ന്നേ കഥയും ചെല്ലി. അങ്ങനെ ഒര്ന്ന അബുവക്കര്‍ച്ച അദ്ളാനെയും കൂട്ടി ഉള്ളാള്‍ത്ത് പോയന്ന് എെസുഞ്ഞ പിരിസത്തിന്‍റെ കോയി അര്‍ത്ത്. അപ്പോ മര്മോ ചെല്ലി ഞാനി ഞങ്ങളെ നാടന്‍ സ്റ്റൈ കറിയാക്കാം. നിങ്ങോ ബേണ്ട സാധനെല്ലം തെരീന്ന്. മരുമോള്‍ ചെല്ലിയ സാധനെല്ലം എെസുഞ്ഞ കൊട്ത്ത് . അവള്‍ ചെല്ലിയ തക്കാളി മാത്രം എന്ത്ന്ന് ആ പയെ മന്‍സത്തിക്ക തിരിഞ്ഞിറ്റ്ലാ. മരുമോള്‍ ചെല്ലി അതില്ലാങ്ക് കറിയാവാലാന്ന്. അത് എന്ത് സാധനന്ന് എെമ്മ ബയ്യക്കും ബയ്യക്കും കേട്ട്. ഓക്കറിയോ ഞമ്മളെ ബാസെ. ഓള്‍ ചെല്ലി അത് നിങ്ങോ പച്ചക്കറിന്‍റെ പീടിയേലി കേട്ടങ്കായി ഓര്‍ തരൂന്ന്. അങ്ങനെ പൊയെയും കടന്ന് രണ്ട് കിലോ മീറ്റര്‍ കുന്നും കേറി എെസുഞ്ഞ ബായിക്കട്ടയിലെ കിട്ടണ്ണന്‍റെ ഗൂടിലെത്തി തക്കാളി കേട്ട്. ആ ബെല്‍ച്ചപ്പാടന്‍ മലയാളം മുണ്ടുന്നങ്കും അയാള്‍ക്ക് തക്കാളി എന്ത്ന്ന് അറിയാല. പിന്നെ ജയറാമന്‍റെ ഗൂഡിലും കേട്ട് അയാള്‍ക്കും അറിയാല. അവന്‍ ചെല്ലി ഇഞ്ഞാ അത് ആ മോണിച്ചാന്‍റെ പീടിയേലി ഉണ്ടാന്ന് നോക്കി. അവുടെ ഹമീച്ച ഉണ്ടാഞ്ഞി. അയാളോട് കേക്കുമ്പോ അയാളോട് ചെല്ലി ..യാ ഇഞ്ഞാ തക്കാളിന്ന് ചെല്ലിയങ്ക് തോമട്ടേന്ന്...!, അത് ഊടെ ഓട്ന്ന് ആ കിട്ടണ്ണന്‍റെ പീടിയേലി ഉണ്ട്ന്ന്.. യാ പട്ച്ചോനെ അപ്പര്‍ത്തെ ഉറീലുണ്ടാഞ്ഞ തോമട്ടെക്കാ ഈ നട്ടാ ഉച്ചക്ക ഞാനി ഈ കുന്ന് കെറീറ്റി ബന്നത്...? എെസുഞ്ഞാന്‍റെ കര്‍ള് കത്തി
പ്പോയി