Search This Blog

Monday, February 27, 2017

പേര് മാറ്റപ്പെടുന്ന തെയ്യങ്ങള്‍

പേര് മാറ്റപ്പെടുന്ന തുളുനാടന്‍ തെയ്യങ്ങള്‍.
ദ്രാവിഡ സംസ്ക്കാരത്തിലെ  ദൈവസങ്കല്‍പങ്ങളായിരുന്ന തെയ്യങ്ങള്‍ തുളുവില്‍ അത് ഭൂത്ത എന്നും കോല എന്നും അറിയപ്പെടുന്നു.
പുതിയ സംസ്ക്കാരങ്ങളുടെ കടന്ന് വരവോടെ, കൈയ്യടക്കലുകളോടെ പഴയ സംസ്ക്കാരത്തിനും, വിശ്വാസങ്ങള്‍ക്കും അധപതനം സംഭവിച്ചെങ്കിലും ദൈവസങ്കല്‍പങ്ങളായ തെയ്യങ്ങളും അതിനനോടനുബന്ധിച്ചുള്ള വിശ്വാസങ്ങളും, ആരാധനകളും  പഴയ പ്രതാപത്തോടെയും ഭക്തിയോടയും നിലനില്‍ക്കുന്നു.
    എങ്കിലും പുതിയ തലമുറകളിലെ ഒരു കൂട്ടര്‍ മുന്‍ തലമൂറ ആരാധനയോടെയും പരിപൂര്‍ണ്ണ വിശുദ്ധിയോടെയും ബാക്കിവെച്ച തെയ്യങ്ങളുടെ എെത്ിഹങ്ങളും വിശ്വാസങ്ങളും മാറ്റപ്പെടുന്നുവോ എന്ന് സംശയമില്ലാതെമില്ല.  അതിലൊന്നാണ് പേരുകള്‍ പോലും മാറ്റപ്പെടുന്നത്.
     ബെമ്മേര്‍ ബ്രഹ്മയായും, ലെക്കേസരി രക്തേശ്വരിയായും, മയിസന്തായ മഹിഷാസുരനും നന്തിഗോണയുമായി മാറ്റപ്പെടുന്നു.
മലരായയെ വരഹമൂര്‍ത്തിയാക്കി. ജുമാദിയെ ധൂമവതിയും, പിലിചാണ്ടി വ്യാഗ്രചാമുണ്ടിയായും, ചാവുണ്ടി ചാമുണ്ടേശ്വരിയും മാറപ്പെടുന്നത് കാണാം.
       

പൈയ്യക്കി ഉസ്താദ്

നാട്ടിലാകെ അരിക്ഷാമം മൂലം ജനം വറുതിയിലായ കാലം. പൈവളികെ പ്രദേശത്തുള്ളവരുടെ ആകെ പ്രതീക്ഷ എക്കര്‍ കണക്കിനോളം പച്ചവിരിച്ച് കിടക്കുന്ന പൈയ്യക്കി വയലിലെ കതിര്‍മണികളിലായിരുന്നു.
         വളരെ അപ്രതിക്ഷിതമായാണ് അത് സംഭവിച്ചത്.  ആ വയലില്‍ പല മുമ്പ് പല തവണയും വിളകളെ മുഴുവനുമായി നശിപ്പിച്ച  വിളയെ ബാധിക്കുന്ന രോഗങ്ങള്‍ പരത്തുന്ന കീടങ്ങളുടെ കൂട്ടായ ആക്രമണമായിരുന്നു അത്.
          കീടങ്ങളെ ചെറുത്ത് വിളകളെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ പരമ്പരാഗത പ്രതിരോധങ്ങള്‍ പലവിധം പ്രയോഗിച്ചു. പക്ഷേ യാതൊരു പ്രയോജനവുമുണ്ടായില്ല.
കര്‍ഷകര്‍ കൂടുതല്‍ ആശങ്കാകുലരായി. അവരിലധികവും പാട്ടത്തിന് കൃഷി ചെയ്യുന്നവരായിരുന്നു.
                   അങ്ങനെ കര്‍ഷകരുടെ ആവലാധികള്‍ നാട്ടിലെ പൗരപ്രമുഖനായിരുന്ന യൂസുഫ് ഹാജി വൊര്‍ക്കമ്പ് പണ്ഡിത ശ്രേഷ്ഠനും പൈവളികെ പള്ളിയില്‍ മുദരിസ്സുമായിരുന്ന പൈയ്യക്കി ഉസ്താദിനോട് ബോധിപ്പിച്ചു.  എല്ലാം കേട്ട ഉസ്താദ് പൈവളികെ പാടത്തേ കര്‍ഷകര്‍ക്കായി ഒരു നിര്‍ദേശണം നല്‍കി.
              ഈ വര്‍ഷം ഉണ്ടാകുന്ന അരിയില്‍ ചെറിയൊരു ഭാഗം കഞ്ഞിവെച്ച് പാവങ്ങള്‍ക്ക് നല്‍കുക, പടച്ചവന്‍ നിങ്ങളുടെ വിളവിനെ സംരക്ഷിക്കും. അങ്ങിനെ ഉസ്താദിന്‍റെ നിര്‍ദേശണം പോലെ പള്ളിയില്‍ കഞ്ഞി വെച്ച് പാവങ്ങള്‍ക്ക് നല്‍കാമെന്ന് നേര്‍ച്ച നേര്‍ന്നു.
         നേര്‍ച്ച ഫലം കണ്ടു, കീടാക്രമണം കുറഞ്ഞു ആ വര്‍ഷം നല്ല വിളവ് ലഭിച്ചു. പൈയ്യക്കി പള്ളിയിലെ പഠിപ്പുരയില്‍ പാവങ്ങള്‍ക്കായി തേങ്ങയും ഉപ്പും  ചേര്‍ത്ത രുചികരമായ ഉച്ചക്കഞ്ഞി വിളമ്പി. ഒരുപാട് ആളുകളാണ് പാത്രങ്ങളുമായി ഉച്ചക്കഞ്ഞിക്ക് സമീപിച്ചിരുന്നത്.
പൈവളികെ വയലില്‍ സമ്പൂര്‍ണ്ണ നെല്‍കൃഷിയുണ്ടായിരുന്ന കാലത്തോളം ആ പതിവ് തുടര്‍ന്നു. അതിന് ശേഷം അത്തരം കൃഷിനാശം വയലില്‍ ഉണ്ടായിട്ടില്ല എന്ന് പഴയ ആളുകള്‍ ഓര്‍മ്മിക്കുന്നു.
   .............അസീസ് കട്ട.............

(പൈവളികെയുടെ ഇന്നലെകളിലൂടെ)